ഒരു മാർച്ച് 31.
------------------------
------------------------
"ഇന്ന് സ്ക്കൂളടച്ച് കഴിഞ്ഞാൽ പിന്നെ രണ്ട് മാസം വെക്കേഷനല്ലേ? നിങ്ങളെന്തൊക്കെയാ ചെയ്യാൻ പോണേ?"
സുലോചന ടീച്ചറിന്റെ ചോദ്യം.
എന്റെ പുറകെയിരുന്ന് നഹന എന്നെത്തോണ്ടി വിളിച്ച് പറഞ്ഞു. "ഞാൻ നിന്റോട കളിക്കാൻ വരും ട്ടാ."
ഞാൻ തലയാട്ടി.
"എന്താവടെ ഒരു വർത്താനം? അമ്പിളി എന്താ ചെയ്യാ വെക്കേഷന്?" ചോദ്യം എന്നോടായി. ഞാൻ എണീറ്റു നിന്നു.
"ഞാൻ നാലൂസം അമ്മാത്ത് പോവും. ബാക്കി ദൂസങ്ങളിൽ കളിക്കാൻ ആള്വോള് വര്ണ്ട് ബോംബേന്ന്." ഞാൻ ഗമയിൽ പറഞ്ഞു.
ടീച്ചർ ചിരിച്ചോണ്ട്, ഇരിക്കാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു. ഒപ്പം ഇനി മൂന്നിലേക്കാണ് പൂവാൻ പോണേന്നും കൊറച്ച് നേരം അക്ഷരങ്ങളൊക്കെ മറക്കാതെ എഴുതി പഠിക്കാനും പറഞ്ഞു.
എനിക്ക് കളിക്കാൻ ബോംബേന്ന് ആൾക്കാര് വരുംന്ന് പറഞ്ഞത് നഹനയ്ക്ക് പിടിച്ചില്ല. അവളെന്റെ നേരെ ചൂണ്ടുവിരൽ ഉയർത്തി മടക്കി കട്ടീസിട്ടു. ആ കട്ടീസിനെ ഉറപ്പിയ്ക്കാൻ ഞാൻ ഇടത്തേ ചൂണ്ടുവിരൽ മലർത്തി വലത്തേ ചൂണ്ടുവിരൽ കമിഴ്ത്തി കുരിശുണ്ടാക്കിക്കാണിച്ചു.
അപ്പോഴേയ്ക്കും ജനഗണമന തുടങ്ങി. എണീറ്റു നിൽക്കുന്നതിനിടയിൽ ബാഗ് തോളിലിട്ടു. വാട്ടർബോട്ടിലിലെ ബാക്കി വെള്ളം കുടിച്ചു. എന്നും എന്റെ ബാക്കി വെള്ളം കുടിക്കാറുള്ള നഹന ഇന്ന് നോക്കുന്നേയില്ല. ജനഗണമന കഴിഞ്ഞതും നാലു കാലിലെന്ന പോലെ ക്ലാസ്സിന് പുറത്തെത്തി.
അന്നെന്റെ കയ്യിൽ മിട്ടായി മേടിക്കാൻ അമ്മ പത്ത് പൈസ തന്നിരുന്നു. ശർക്കര മിഠായി പത്തെണ്ണം കിട്ടും. അതിൽ രണ്ടെണ്ണം നഹനയ്ക്കുള്ളതാണ്. അതെങ്ങനെയാ ഇനി കൊടുക്ക്വാ? എന്നോട് പെണങ്ങീല്ലേ?
ഞാൻ ചന്ദ്രന്റെ പീടികേൽ കേറി. അപ്പോ അവ്ടുത്തെ ആന്റി എന്നോട് ചോയ്ച്ചു. "ഇന്നും ശർക്കര മിട്ടായിയാ വേണ്ടേ? അല്ലെങ്ങി ഢക്കാൻ തരട്ടേ?"
ശർക്കര മിഠായിയും പച്ചക്കടലാസിൽ ചതുരത്തിലുള്ള ഢക്കാനും എനിക്ക് വല്ല്യ ഇഷ്ടാ. എന്നാലും പുതിയതേതെങ്കിലും ഉണ്ടോന്നറിയാൻ ഞാൻ കുപ്പികളിലേക്കെത്തി നോക്കി. അപ്പോൾ ഒരു കുപ്പിയിൽ വെളുത്ത നിറത്തിൽ ഒരു പുതിയ ഐറ്റം.
" ഇന്ന് ഈ പുത്യേ സാധനം മതി. നെറച്ച് കിട്ട്വോ?"
"ങും. നെറയെ കിട്ടും. പക്ഷേ മധിരല്ല്യാത്തതാട്ടാ."
ങേ, മധിരല്യാത്തമിട്ടായീം ണ്ടാ? എന്ന് സംശയം തോന്നീങ്കിലും ചോദിച്ചില്യ. സാധാരണ ഇങ്ങനെ കൊനഷ്ട് സംശ്യക്കെ നഹനയാ ചോദിക്കാറ്. ശ്ശൊ, കഷ്ടായി. പെണങ്ങണ്ടാർന്നു. ചെറുവെരല് പൊക്കിക്കാണിച്ച് മിണ്ടി പറഞ്ഞാ മത്യാർന്നു. ഇനീപ്പോ ന്താ ചെയ്യാ?
ഞാൻ മിഠായിപ്പൊതീം വാങ്ങി പതിയെ നടന്ന് വീട്ടിലെത്തി.
ഉമ്മറത്ത് അമ്മ ചൂലുഴിഞ്ഞോണ്ട് ഇരിക്ക്യാർന്നു. പുസ്തകസഞ്ചിയും വാട്ടർബോട്ടിലും പടിയിൽ വച്ച് പുതിയ മിഠായിപ്പൊതിയും പൊത്തിപ്പിടിച്ച് അമ്മയുടെ മുമ്പിലിരിപ്പായി.
"ഈർക്കിലി കണ്ണീക്കൊള്ളും ട്ടാ. നീയങ്ങ്ട് നീങ്ങിയിരുന്നെ.''
"ഞാനീ പുത്യ മിട്ടായി കാണിച്ചട്ട് പൊക്കോളാം."
ഞാൻ പൊതി തുറന്നതും അമ്മ ചിരിച്ചു തുടങ്ങി.ഞാൻ അന്തം വിട്ട് അമ്മയെ നോക്കി.
"ഇതാണോ പുത്യേ മിട്ടായി.ഇത് പൊട്ടുകടലയാടീ. അച്ഛന് ഇത് ചേർത്ത് ചട്ണി അരയ്ക്കണത് ഭയങ്കര ഇഷ്ടാ."
അമ്മയുടെ മറുപടിയിൽ ആദ്യം അത് മിഠായി ഇനത്തിൽപ്പെട്ടതല്ല എന്നറിഞ്ഞോണ്ട് സങ്കടം വന്നെങ്കിലും ഞാൻ ആ പൊതി അങ്ങനെ തന്നെ പിറ്റേന്ന് രാവിലെ ചട്ണിയ്ക്കരയ്ക്കാൻ കൊടുത്തു.
"ഇത്രയൊന്നും ചട്ണിയ്ക്കു വേണ്ട. എന്തായാലും നീ കൊണ്ടന്നതല്ലേ.. കഴിച്ചു നോക്ക്."
"മധിരല്യാച്ചാലും കൊള്ളാല്ലേ അമ്മേ?"
പിറ്റേന്ന് രാവിലെ ചൂടു ദോശയും പൊട്ടുകടല ചേർത്തരച്ച ചട്ണിയും ഞാനും അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് സ്വദോടെ കഴിച്ചു.
ഓർക്കന്തോറും മാധുര്യമുള്ളതായി മാറുന്ന കുഞ്ഞോർമ്മകളെ, നിങ്ങളെ ഞാൻ എത്രമേൽ സ്നേഹിക്കുന്നു!!
അമ്പിളി ഗോപൻ.
------------------------
------------------------
"ഇന്ന് സ്ക്കൂളടച്ച് കഴിഞ്ഞാൽ പിന്നെ രണ്ട് മാസം വെക്കേഷനല്ലേ? നിങ്ങളെന്തൊക്കെയാ ചെയ്യാൻ പോണേ?"
സുലോചന ടീച്ചറിന്റെ ചോദ്യം.
എന്റെ പുറകെയിരുന്ന് നഹന എന്നെത്തോണ്ടി വിളിച്ച് പറഞ്ഞു. "ഞാൻ നിന്റോട കളിക്കാൻ വരും ട്ടാ."
ഞാൻ തലയാട്ടി.
"എന്താവടെ ഒരു വർത്താനം? അമ്പിളി എന്താ ചെയ്യാ വെക്കേഷന്?" ചോദ്യം എന്നോടായി. ഞാൻ എണീറ്റു നിന്നു.
"ഞാൻ നാലൂസം അമ്മാത്ത് പോവും. ബാക്കി ദൂസങ്ങളിൽ കളിക്കാൻ ആള്വോള് വര്ണ്ട് ബോംബേന്ന്." ഞാൻ ഗമയിൽ പറഞ്ഞു.
ടീച്ചർ ചിരിച്ചോണ്ട്, ഇരിക്കാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു. ഒപ്പം ഇനി മൂന്നിലേക്കാണ് പൂവാൻ പോണേന്നും കൊറച്ച് നേരം അക്ഷരങ്ങളൊക്കെ മറക്കാതെ എഴുതി പഠിക്കാനും പറഞ്ഞു.
എനിക്ക് കളിക്കാൻ ബോംബേന്ന് ആൾക്കാര് വരുംന്ന് പറഞ്ഞത് നഹനയ്ക്ക് പിടിച്ചില്ല. അവളെന്റെ നേരെ ചൂണ്ടുവിരൽ ഉയർത്തി മടക്കി കട്ടീസിട്ടു. ആ കട്ടീസിനെ ഉറപ്പിയ്ക്കാൻ ഞാൻ ഇടത്തേ ചൂണ്ടുവിരൽ മലർത്തി വലത്തേ ചൂണ്ടുവിരൽ കമിഴ്ത്തി കുരിശുണ്ടാക്കിക്കാണിച്ചു.
അപ്പോഴേയ്ക്കും ജനഗണമന തുടങ്ങി. എണീറ്റു നിൽക്കുന്നതിനിടയിൽ ബാഗ് തോളിലിട്ടു. വാട്ടർബോട്ടിലിലെ ബാക്കി വെള്ളം കുടിച്ചു. എന്നും എന്റെ ബാക്കി വെള്ളം കുടിക്കാറുള്ള നഹന ഇന്ന് നോക്കുന്നേയില്ല. ജനഗണമന കഴിഞ്ഞതും നാലു കാലിലെന്ന പോലെ ക്ലാസ്സിന് പുറത്തെത്തി.
അന്നെന്റെ കയ്യിൽ മിട്ടായി മേടിക്കാൻ അമ്മ പത്ത് പൈസ തന്നിരുന്നു. ശർക്കര മിഠായി പത്തെണ്ണം കിട്ടും. അതിൽ രണ്ടെണ്ണം നഹനയ്ക്കുള്ളതാണ്. അതെങ്ങനെയാ ഇനി കൊടുക്ക്വാ? എന്നോട് പെണങ്ങീല്ലേ?
ഞാൻ ചന്ദ്രന്റെ പീടികേൽ കേറി. അപ്പോ അവ്ടുത്തെ ആന്റി എന്നോട് ചോയ്ച്ചു. "ഇന്നും ശർക്കര മിട്ടായിയാ വേണ്ടേ? അല്ലെങ്ങി ഢക്കാൻ തരട്ടേ?"
ശർക്കര മിഠായിയും പച്ചക്കടലാസിൽ ചതുരത്തിലുള്ള ഢക്കാനും എനിക്ക് വല്ല്യ ഇഷ്ടാ. എന്നാലും പുതിയതേതെങ്കിലും ഉണ്ടോന്നറിയാൻ ഞാൻ കുപ്പികളിലേക്കെത്തി നോക്കി. അപ്പോൾ ഒരു കുപ്പിയിൽ വെളുത്ത നിറത്തിൽ ഒരു പുതിയ ഐറ്റം.
" ഇന്ന് ഈ പുത്യേ സാധനം മതി. നെറച്ച് കിട്ട്വോ?"
"ങും. നെറയെ കിട്ടും. പക്ഷേ മധിരല്ല്യാത്തതാട്ടാ."
ങേ, മധിരല്യാത്തമിട്ടായീം ണ്ടാ? എന്ന് സംശയം തോന്നീങ്കിലും ചോദിച്ചില്യ. സാധാരണ ഇങ്ങനെ കൊനഷ്ട് സംശ്യക്കെ നഹനയാ ചോദിക്കാറ്. ശ്ശൊ, കഷ്ടായി. പെണങ്ങണ്ടാർന്നു. ചെറുവെരല് പൊക്കിക്കാണിച്ച് മിണ്ടി പറഞ്ഞാ മത്യാർന്നു. ഇനീപ്പോ ന്താ ചെയ്യാ?
ഞാൻ മിഠായിപ്പൊതീം വാങ്ങി പതിയെ നടന്ന് വീട്ടിലെത്തി.
ഉമ്മറത്ത് അമ്മ ചൂലുഴിഞ്ഞോണ്ട് ഇരിക്ക്യാർന്നു. പുസ്തകസഞ്ചിയും വാട്ടർബോട്ടിലും പടിയിൽ വച്ച് പുതിയ മിഠായിപ്പൊതിയും പൊത്തിപ്പിടിച്ച് അമ്മയുടെ മുമ്പിലിരിപ്പായി.
"ഈർക്കിലി കണ്ണീക്കൊള്ളും ട്ടാ. നീയങ്ങ്ട് നീങ്ങിയിരുന്നെ.''
"ഞാനീ പുത്യ മിട്ടായി കാണിച്ചട്ട് പൊക്കോളാം."
ഞാൻ പൊതി തുറന്നതും അമ്മ ചിരിച്ചു തുടങ്ങി.ഞാൻ അന്തം വിട്ട് അമ്മയെ നോക്കി.
"ഇതാണോ പുത്യേ മിട്ടായി.ഇത് പൊട്ടുകടലയാടീ. അച്ഛന് ഇത് ചേർത്ത് ചട്ണി അരയ്ക്കണത് ഭയങ്കര ഇഷ്ടാ."
അമ്മയുടെ മറുപടിയിൽ ആദ്യം അത് മിഠായി ഇനത്തിൽപ്പെട്ടതല്ല എന്നറിഞ്ഞോണ്ട് സങ്കടം വന്നെങ്കിലും ഞാൻ ആ പൊതി അങ്ങനെ തന്നെ പിറ്റേന്ന് രാവിലെ ചട്ണിയ്ക്കരയ്ക്കാൻ കൊടുത്തു.
"ഇത്രയൊന്നും ചട്ണിയ്ക്കു വേണ്ട. എന്തായാലും നീ കൊണ്ടന്നതല്ലേ.. കഴിച്ചു നോക്ക്."
"മധിരല്യാച്ചാലും കൊള്ളാല്ലേ അമ്മേ?"
പിറ്റേന്ന് രാവിലെ ചൂടു ദോശയും പൊട്ടുകടല ചേർത്തരച്ച ചട്ണിയും ഞാനും അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് സ്വദോടെ കഴിച്ചു.
ഓർക്കന്തോറും മാധുര്യമുള്ളതായി മാറുന്ന കുഞ്ഞോർമ്മകളെ, നിങ്ങളെ ഞാൻ എത്രമേൽ സ്നേഹിക്കുന്നു!!
അമ്പിളി ഗോപൻ.
No comments:
Post a Comment