Tuesday, 19 December 2017

ഒരു തണൽമരം...

ഒരു തണൽമരം .....

മഴവെള്ളം കുത്തിയൊലിക്കുന്നൊരാ -
സന്ധ്യയിൽ മുത്തശ്ശി
നിറദീപവുമായ്
പടിയിറങ്ങവെ
തിരിഞ്ഞൊന്നേ നോക്കിയുള്ളൂ;
തണുത്തു വിറങ്ങലിച്ചു കിടക്കുന്നു
മുത്തശ്ശൻ മിഴിയടഞ്ഞീടാതെ...

നഷ്ടപ്രതാപത്തിൻ കണക്കും ഭാഗപത്രവും വേർപെടുത്തിയോരു
ഒത്തൊരുമയുടെ ബാക്കിപത്രം...

വീണുടഞ്ഞൊരാ മൺചെരാതും
മുത്തശ്ശിതൻ നെഞ്ചകവും...
താങ്ങായ് തണലായ് കൈപിടിച്ചുയർത്തുവാൻ
പോകേണമേവരും
അതിർത്തികൾ
വേലിക്കെട്ടുകൾ
മണ്ണിന്നു മാത്രമാവട്ടെ!
മനസ്സൊഴിച്ചിടുക:
കൂട്ടുകുടുംബത്തിൻ
വേരറുത്തീടാതെ...
ഒരു പുഞ്ചിരി
കൈമാറുക
ഒത്തൊരുമയുടെ നാളുകൾക്കായ്!!

-----------------------------

* അമ്പിളി ഗോപൻ *

No comments:

Post a Comment