* ചില ഭ്രാന്തൻ ചിന്തുകൾ *
.............. ****** ..................
ആകാശത്തിന്റെ കിഴക്കൻ ചെരിവുകളെ തൊട്ടുരുമ്മി നിൽക്കുന്ന കുന്നിൻ നെറുകയിലാണെന്റെ വീട്.വീടിനു മുൻവശത്തായി സ്വർണ്ണപ്പായ വിരിച്ച പോലെ വിളഞ്ഞു പഴുത്തു പാകമായ നെൽപ്പാടങ്ങൾ ....
അച്ഛനും മക്കളും സ്കൂളിലും ഓഫീസിലുമൊക്കെ പോയിക്കഴിഞ്ഞാൽ, വീടൊന്നൊതുക്കിക്കഴിഞ്ഞാൽ പിന്നെ എന്റേതു മാത്രമായ നിമിഷങ്ങൾ ... എന്റെ ചിന്തകളങ്ങനെ സ്വപ്നത്തിന്റെ വെള്ളിയരഞ്ഞാണക്കിലുക്കവുമായി എത്തുകയായി.... കായൽക്കരയിൽ നിന്നും വീശിയടിക്കുന്ന കാറ്റുമേറ്റ് ബാൽക്കണിയിലെ ഊഞ്ഞാലിലിരിക്കുക പതിവാണ്.
ഇന്നലെ വൈകുന്നേരം ഏതാണ്ട് നാലര മണിയോടെയാണ് മലയാളം വാരികയും മറിച്ച് ഒരു ഗ്രീൻ ടീ യും കുടിച്ച് ഞാനെന്റെ സ്വപ്നത്തേരിലേറിയത്....
സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്ന ധീര പ്രസ്താവന നടത്തിയ പൃഥ്വിയെക്കണ്ടാണ് ഞാൻ താളുകൾ മറിക്കാൻ തുടങ്ങിയത്.എത്തിപ്പെട്ടതോ സൂര്യകാന്തി പൂക്കളിലൂടെ നമ്മുടെ മനം കവർന്ന വാൻഗോഗിൽ. അദ്ദേഹം തന്റെ പ്രാണപ്രേയസി റേച്ചലിന് പ്രണയാതുരമാർന്ന ഒരു ഘട്ടത്തിൽ കാതു മുറിച്ച് നൽകിയത്രെ. വാൻഗോഗിനോടുള്ള ആരാധന വർദ്ധിച്ചതേയുള്ളൂ.
ഇപ്പോൾ ആകാശച്ചെരുവ് ചുമന്നു തുടങ്ങി. പുഞ്ചിത്തായച്ചിത്രം പോലെ അതി മനോഹരമീ സന്ധ്യ... എന്റെ പ്രിയതമനെയും കാത്ത് വയലേലകൾക്കു നടുവിലുള്ള റോഡിലേക്ക് കണ്ണുംനട്ടിരുന്നു ഞാൻ....
എന്റെ സ്വപ്നച്ചിറക് മെല്ലെ പറന്നു തുടങ്ങി.സുഖശീതളിമയാർന്ന തെന്നലെന്നെ ഒരു കുഞ്ഞു മയക്കത്തിലേക്ക് കൈപിടിച്ചങ്ങു കൊണ്ടുപോയി... ഞാൻ കടലിനഭിമുഖമായിരുന്നു.ശരീരത്തെ കാർന്നുതിന്നുകൊണ്ടിരുന്ന കാൻസറിനെ രണ്ടുവട്ടം കീഴ്പെടുത്തിയവളാണ് ഞാൻ... ഇനി ഈ കലകൾ നിന്നുടലിനെ ആക്രമിക്കുകയില്ലെന്ന് ഞാൻ എന്നെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു... തലമുടി കൊഴിഞ്ഞ് ഞാനൊരു മൊട്ടച്ചിയായി മാറിയപ്പോൾ എന്റെ സ്റ്റോൾസിനെ വട്ടംചുറ്റി പുതിയൊരു ഹെയർസ്റ്റൈലുണ്ടാക്കി ഞാൻ .... അക്കാലത്ത് പുരികം പോയതായിരുന്നു ആകപ്പാടെ ഒരു വിഷമം... എന്നാലും ഐ ബ്രോ പെൻസിൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ഞാനെന്റെ എഫ് ബി വാൾ സെൽഫികളാൽ സമ്പന്നമാക്കി.. മുന്നൂറും നാനൂറും ലൈക്കുകൾ എന്നെ കോരിത്തരിപ്പിച്ചു... എന്റെ കണ്ണിലൊരു വല്ലാത്ത മയക്കം... ശെടാ ... കണ്ണുതുറക്കാനാവുന്നില്ലല്ലോ.
എനിക്കെല്ലാരേം കാണാല്ലോ.. വാവക്കുട്ടി മണ്ണപ്പം ചുട്ടു കളിക്കുന്നു.. ഉണ്ണിക്കുട്ടൻ മണ്ണും വെള്ളവും കുഴച്ചു കൊടുക്കുന്നു .. ഹോ! സ്കൂളീന്ന് വന്നിട്ട് മേലു കഴുകി വിട്ടതല്ലേ ഞാൻ... പിന്നേം മണ്ണിൽ... ചൊറി വരൂല്ലോ ... ഈ സുകുവേട്ടൻ എപ്പോ വന്നു? ഇത്രേം നേരം ഞാൻ നോക്കിയിരുന്നതല്ലേ .. ഞാനെന്നാ താഴേക്കു ചെല്ലട്ടെ... ഇഞ്ചിയിട്ട ചായ ഏട്ടന് ഇഷ്ടാണല്ലോ... സുകുവേട്ടാ... ഷർട്ട് മാറ്റി വന്നോളൂ... ഞാൻ ചായയ്ക്കു വെള്ളം വയ്ക്കാം... ഇനിയൊരു സ്വകാര്യം പറയട്ടെ - ഞാനുമൊരു ചായ പ്രാന്തിയാണേ - ആവി പറക്കുന്ന ചായ മൊത്തി മൊത്തി കുടിക്കുന്നത് എനിക്കൊരു ഹരമാണ്... പക്ഷേകണ്ണു തുറക്കാനും എണീക്കാനും പറ്റുന്നില്ലല്ലോ ...
" സുകുവേട്ടാ...ന്താന്നറീല്യ... നിക്ക് നല്ല ഉറക്കം വരുണു... കുട്ട്യോൾ ഹോം വർക്ക് ചെയ്തോന്ന് നോക്കണേ... "
ഈ കായൽക്കാറ്റ് കൊണ്ടാൽ ആർക്കാ ഉറക്കം വരാത്തെ... എന്നാലിനി സുഖമായുറങ്ങാം.
* അമ്പിളി ഗോപൻ *
...................................
.............. ****** ..................
ആകാശത്തിന്റെ കിഴക്കൻ ചെരിവുകളെ തൊട്ടുരുമ്മി നിൽക്കുന്ന കുന്നിൻ നെറുകയിലാണെന്റെ വീട്.വീടിനു മുൻവശത്തായി സ്വർണ്ണപ്പായ വിരിച്ച പോലെ വിളഞ്ഞു പഴുത്തു പാകമായ നെൽപ്പാടങ്ങൾ ....
അച്ഛനും മക്കളും സ്കൂളിലും ഓഫീസിലുമൊക്കെ പോയിക്കഴിഞ്ഞാൽ, വീടൊന്നൊതുക്കിക്കഴിഞ്ഞാൽ പിന്നെ എന്റേതു മാത്രമായ നിമിഷങ്ങൾ ... എന്റെ ചിന്തകളങ്ങനെ സ്വപ്നത്തിന്റെ വെള്ളിയരഞ്ഞാണക്കിലുക്കവുമായി എത്തുകയായി.... കായൽക്കരയിൽ നിന്നും വീശിയടിക്കുന്ന കാറ്റുമേറ്റ് ബാൽക്കണിയിലെ ഊഞ്ഞാലിലിരിക്കുക പതിവാണ്.
ഇന്നലെ വൈകുന്നേരം ഏതാണ്ട് നാലര മണിയോടെയാണ് മലയാളം വാരികയും മറിച്ച് ഒരു ഗ്രീൻ ടീ യും കുടിച്ച് ഞാനെന്റെ സ്വപ്നത്തേരിലേറിയത്....
സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്ന ധീര പ്രസ്താവന നടത്തിയ പൃഥ്വിയെക്കണ്ടാണ് ഞാൻ താളുകൾ മറിക്കാൻ തുടങ്ങിയത്.എത്തിപ്പെട്ടതോ സൂര്യകാന്തി പൂക്കളിലൂടെ നമ്മുടെ മനം കവർന്ന വാൻഗോഗിൽ. അദ്ദേഹം തന്റെ പ്രാണപ്രേയസി റേച്ചലിന് പ്രണയാതുരമാർന്ന ഒരു ഘട്ടത്തിൽ കാതു മുറിച്ച് നൽകിയത്രെ. വാൻഗോഗിനോടുള്ള ആരാധന വർദ്ധിച്ചതേയുള്ളൂ.
ഇപ്പോൾ ആകാശച്ചെരുവ് ചുമന്നു തുടങ്ങി. പുഞ്ചിത്തായച്ചിത്രം പോലെ അതി മനോഹരമീ സന്ധ്യ... എന്റെ പ്രിയതമനെയും കാത്ത് വയലേലകൾക്കു നടുവിലുള്ള റോഡിലേക്ക് കണ്ണുംനട്ടിരുന്നു ഞാൻ....
എന്റെ സ്വപ്നച്ചിറക് മെല്ലെ പറന്നു തുടങ്ങി.സുഖശീതളിമയാർന്ന തെന്നലെന്നെ ഒരു കുഞ്ഞു മയക്കത്തിലേക്ക് കൈപിടിച്ചങ്ങു കൊണ്ടുപോയി... ഞാൻ കടലിനഭിമുഖമായിരുന്നു.ശരീരത്തെ കാർന്നുതിന്നുകൊണ്ടിരുന്ന കാൻസറിനെ രണ്ടുവട്ടം കീഴ്പെടുത്തിയവളാണ് ഞാൻ... ഇനി ഈ കലകൾ നിന്നുടലിനെ ആക്രമിക്കുകയില്ലെന്ന് ഞാൻ എന്നെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു... തലമുടി കൊഴിഞ്ഞ് ഞാനൊരു മൊട്ടച്ചിയായി മാറിയപ്പോൾ എന്റെ സ്റ്റോൾസിനെ വട്ടംചുറ്റി പുതിയൊരു ഹെയർസ്റ്റൈലുണ്ടാക്കി ഞാൻ .... അക്കാലത്ത് പുരികം പോയതായിരുന്നു ആകപ്പാടെ ഒരു വിഷമം... എന്നാലും ഐ ബ്രോ പെൻസിൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ഞാനെന്റെ എഫ് ബി വാൾ സെൽഫികളാൽ സമ്പന്നമാക്കി.. മുന്നൂറും നാനൂറും ലൈക്കുകൾ എന്നെ കോരിത്തരിപ്പിച്ചു... എന്റെ കണ്ണിലൊരു വല്ലാത്ത മയക്കം... ശെടാ ... കണ്ണുതുറക്കാനാവുന്നില്ലല്ലോ.
എനിക്കെല്ലാരേം കാണാല്ലോ.. വാവക്കുട്ടി മണ്ണപ്പം ചുട്ടു കളിക്കുന്നു.. ഉണ്ണിക്കുട്ടൻ മണ്ണും വെള്ളവും കുഴച്ചു കൊടുക്കുന്നു .. ഹോ! സ്കൂളീന്ന് വന്നിട്ട് മേലു കഴുകി വിട്ടതല്ലേ ഞാൻ... പിന്നേം മണ്ണിൽ... ചൊറി വരൂല്ലോ ... ഈ സുകുവേട്ടൻ എപ്പോ വന്നു? ഇത്രേം നേരം ഞാൻ നോക്കിയിരുന്നതല്ലേ .. ഞാനെന്നാ താഴേക്കു ചെല്ലട്ടെ... ഇഞ്ചിയിട്ട ചായ ഏട്ടന് ഇഷ്ടാണല്ലോ... സുകുവേട്ടാ... ഷർട്ട് മാറ്റി വന്നോളൂ... ഞാൻ ചായയ്ക്കു വെള്ളം വയ്ക്കാം... ഇനിയൊരു സ്വകാര്യം പറയട്ടെ - ഞാനുമൊരു ചായ പ്രാന്തിയാണേ - ആവി പറക്കുന്ന ചായ മൊത്തി മൊത്തി കുടിക്കുന്നത് എനിക്കൊരു ഹരമാണ്... പക്ഷേകണ്ണു തുറക്കാനും എണീക്കാനും പറ്റുന്നില്ലല്ലോ ...
" സുകുവേട്ടാ...ന്താന്നറീല്യ... നിക്ക് നല്ല ഉറക്കം വരുണു... കുട്ട്യോൾ ഹോം വർക്ക് ചെയ്തോന്ന് നോക്കണേ... "
ഈ കായൽക്കാറ്റ് കൊണ്ടാൽ ആർക്കാ ഉറക്കം വരാത്തെ... എന്നാലിനി സുഖമായുറങ്ങാം.
* അമ്പിളി ഗോപൻ *
...................................
No comments:
Post a Comment