ചില ഉത്തരായൻ കാഴ്ചകളിലൂടെ..
----------------------------------------------------
കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളുടെയും വൈവിദ്ധ്യ പൂർണ്ണമായ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും തനതായ രുചി മേളങ്ങളുടെയും നാടാണ് ഗുജറാത്ത്.
ഗുജറാത്തിൽ ഒരു വർഷത്തിൽ ചെറുതും വലുതുമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിൽ അതിബൃഹത്തായ ഒന്നാണ് 'പതംഗ് ഉത്സവ്'. എല്ലാ വർഷവും ജനുവരി 14 ന് ഉത്തരായൻ ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പട്ടം പറത്തൽ മഹോത്സവം സംഘടിപ്പിക്കുന്നത്. ഗുജറാത്ത് ടൂറിസത്തിന്റെ ഭാഗമായി 1989 മുതൽ ഔദ്യോഗികതലത്തിൽ കൈറ്റ് ഫെസ്റ്റിവൽ നടത്തി വരുന്നു.
ജനുവരി ആദ്യമാകുമ്പോൾ തന്നെ വഴിയോരങ്ങളിലും മാളുകളിലും മറ്റും പല നിറങ്ങളിലും വലുപ്പങ്ങളിലും ആകൃതികളിലുമായി പട്ടങ്ങൾ സ്ഥാനം പിടിക്കും. ഒപ്പം പറത്താനുള്ള ദോരി ചുറ്റിയ ഫിർക്കിയും ഉണ്ടാവും. ദോരി എന്നാൽ ചരട് എന്നർത്ഥം. ചരട് ചുറ്റിയ ദണ്ഡിനെ ഫിർക്കി എന്നു വിളിക്കുന്നു. ഫിർക്കിയും പല നിറങ്ങളിലുണ്ട്. ഉത്തരായനിനു മാസങ്ങൾക്കു മുമ്പേ തന്നെ ഗ്രാമവാസികൾ വഴിയരികിലിരുന്നു നൂലുകൾ കളർ മുക്കുന്നതും ഫിർക്കിയിൽ ഒരു കറക്കുന്ന യന്ത്രസഹായത്തോടെ ചുറ്റുന്നതും പല കളർ പേപ്പറുകളും ബട്ടർ പേപ്പർ കൊണ്ടും ഒക്കെ പട്ടമുണ്ടാക്കുന്നതും പതിവു കാഴ്ചയാണ്.
ഗുജറാത്ത് ഗവൺമെന്റ് ഔദ്യോഗികമായി നമ്മുടെ ഇവിടെ ഓണം വാരാഘോഷം ഒക്കെ സംഘടിപ്പിക്കുന്നതു പോലെ ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര പതംഗ് ഉത്സവ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം അഹമ്മദാബാദ് സബർമതി റിവർഫ്രന്റിലാണ് നടത്തുന്നത്. പിന്നെയുള്ള ദിവസങ്ങളിൽ ഗുജറാത്തിന്റെ പല ഭാഗങ്ങളിലായി നടത്തിവരുന്നു. സൂററ്റ്, നടിയാട്, വഡോദര, രാജ്കോട്ട്, കച്ചിന്റെ പല ഭാഗങ്ങൾ തുടങ്ങി പലയിടങ്ങളിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സമാപനോത്സവം റിവർഫ്രന്റിൽ തന്നെയാണ് ആഘോഷിക്കുന്നത്.
കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കായി അനേകം പട്ടം സ്റ്റാളുകളും ഫുഡ് കോർട്ടുമൊക്കെ സജ്ജീകരിക്കുന്നു.
ഈ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പട്ടങ്ങൾ, യു എസ് എ യുടെ ജയന്റ് ബാനർ കൈറ്റ്, ജപ്പാനിലെ റൊക്കാകു ഫൈറ്റിംഗ് കൈറ്റ്സ്, ഇറ്റലിയിൽ നിന്നുള്ള സ്കൾപ്റ്ററൽ കൈറ്റ്, ചൈനയുടെ ഡ്രാഗൺ കൈറ്റ് ഒക്കെ അത്യപൂർവ്വമായ സവിശേഷ കാഴ്ചയാണ്.
പ്ലാസ്റ്റിക്, ഇലകൾ, മരം, മെറ്റൽ, നൈലോൺ എന്നിങ്ങനെ പലതരം സാധന സാമഗ്രികളാൽ നിർമ്മിക്കപ്പെടുന്നവയാണവ.
ജനുവരി ആദ്യം മുതൽ തന്നെ ആകാശങ്ങളിൽ പല നിറങ്ങളിൽ പാറിക്കളിക്കുന്ന പട്ടങ്ങൾ അതിസുന്ദരമായ കാഴ്ചയാണ്.
മകരസംക്രാന്തി ദിനമായ ജനുവരി പതിനാലിനും പതിനഞ്ചിനും എല്ലാവരും ഉത്സവാഘോഷ തിമിർപ്പിലാവും. ദൂരെ ദൂരെയുള്ള ബന്ധുക്കളെല്ലാം ഒത്തുകൂടുന്ന ദിനം കൂടിയാണന്ന്. അവർ രാവിലെ മുതൽ ഫ്ലാറ്റുകളുടെ ടെറസ്സിൽ കട്ടിലും മേശയും കസേരയുമൊക്കെയിട്ട് പാട്ടും ഡാൻസും ഒക്കെയായി പട്ടം പറത്തിക്കൊണ്ടേയിരിക്കും. പട്ടം എത്ര ഉയരത്തിലെത്തുമെന്ന് മത്സരബുദ്ധിയോടെ മുന്നേറിക്കൊണ്ടിരിക്കും. ഈ ഫിർക്കി രണ്ടു തരത്തിലുണ്ട്. ഒന്ന് കൊച്ചുകുഞ്ഞുങ്ങൾക്കൊക്കെ പറത്താനുള്ള സാധാരണ നൂലുചുറ്റിയത്.. രണ്ടാമത്തേത് നൂലിൽ ഗ്ലാസ്സുപൊടിയുടേയും പശയുടേയും മിശ്രിതം തേച്ചത്.. വലിയ കുട്ടികളും പ്രായമായവരുമൊക്കെ ചില്ലുപൊടി പുരട്ടിയ നൂലാണ് തെരഞ്ഞെടുക്കുക. ഒന്നുകൊണ്ട് മറ്റൊന്നിനെ വെട്ടിവീഴ്ത്തുന്നതും മത്സരത്തിന്റെ ഭാഗമാണ്. വെട്ടിവീഴ്ത്തിയ പട്ടം പിന്നെ കുട്ടികൾ പെറുക്കാനോടുന്നതും കാണാം. കാരണം ഒരിക്കൽ പറന്നുപൊങ്ങിയ പട്ടം പറത്താനും എളുപ്പമാണ്. പട്ടം കെട്ടുന്നതും ഒരു കലയാണ്. നടുഭാഗത്തു നിന്ന് ഇരുവശങ്ങളിലേക്കും ഒരേ നീളം നോക്കി ബാലൻസ് ചെയ്ത് കെട്ടുക എന്നത് അതിൽ പ്രാവീണ്യമുള്ള ഒരാൾക്കേപറ്റൂ..
പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ ദിവസങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളാണ്. വളരെ ഷാർപ്പായ ഈ നൂലുകൾ കൊണ്ട് പറന്നുയരുന്ന അനേകം പക്ഷികൾ കഴുത്തറ്റു വീഴുന്നത് വേദനാജനകമായ കാഴ്ചയാണ്. സ്ക്കൂട്ടറിൽ പോകുന്നവർക്കും ഈ നൂലൊരു ഭീഷണിയാണ്. അതുകൊണ്ടു തന്നെ ഈയിടെയായി സ്കൂട്ടറിനു മുൻപിലായി പ്രത്യേകം ഡിസൈൻ ചെയ്ത കമ്പികൾ ഫിറ്റു ചെയ്ത് കാണാറുണ്ട്. പട്ടം പറന്നു പൊങ്ങുന്ന രസച്ചരടിൽ മുങ്ങി ടെറസ്സിൽ നിന്ന് വീണുപോവുക, റോഡരികിൽ കളിക്കുന്ന കുട്ടികൾക്ക് ആക്സിഡൻറുകൾ പറ്റുക തുടങ്ങിയവ സംഭവിക്കാറുണ്ട്.
* * *
ജനുവരി 14 ന് ഉത്തരായനും 15 ന് വാസി ഉത്തരായനും ആണ്. വാസി എന്നാൽ നക്ഷത്രമെന്നാണർത്ഥം. ആ ദിവസങ്ങളിൽ പകൽ മുഴുവൻ പട്ടം പറത്തലും സന്ധ്യയായാൽ പല വർണ്ണങ്ങൾ പൊഴിക്കുന്ന പടക്കങ്ങളുടെ പൊടിപൂരവും ആണ്. ആകാശത്തിന്റെ എല്ലാ കോണുകളും നിറഞ്ഞ് പൂത്തിരികൾ കത്തിയമരുന്നു. കൂടാതെ ഇരുട്ടു പരന്നു കിടക്കുന്ന അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്ന തുക്കലുകളും. വിളക്കു വച്ച പട്ടങ്ങളാണ് തുക്കലുകൾ. ആ സന്ധ്യകൾക്ക്, രാത്രികൾക്ക് എത്രമേൽ ചാരുതയാണെന്നോ!!
ഉത്തരായൻ ദിനത്തിലെ തനതായ രുചിക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തവയാണ് ഉന്തിയു, ജിലേബി എന്നിവ. കൂടാതെ ഈ ദിവസം പകൽ ടെറസ്സിൽ കളിക്കുന്നതിനിടയിൽ ഇടതടവില്ലാതെ കഴിക്കാൻ വലിയ ടിന്നുകൾ നിറയെ കപ്പലണ്ടി കൊണ്ടും എള്ളു കൊണ്ടും ചിക്കി ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ഉന്തിയു ചെറിയ ഗ്രേവിയോടു കൂടി കറി പോലെയിരിക്കും. നമ്മുടെ തിരുവാതിര പുഴുക്കു പോലെ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി അനേകം പച്ചക്കറികൾ ചേരുന്ന സ്വാദിഷ്ടമായൊരു വിഭവമാണത്. പക്ഷെ രുചി നമ്മുടെ നാക്കിനൊട്ടും തന്നെ പരിചിതമായ ഒന്നല്ല. അതിന്റെ കൂടെ പൂരിയാണവർ ഉണ്ടാക്കുന്നത്. ചെറിയ പുളിരസമുള്ള ജിലേബിയും നല്ല രുചിയാണ്.
പട്ടം പറത്തലിന്റെ, ഭക്ഷണത്തിന്റെ ഒക്കെ ഇടവേളകളിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും ഗർബ കളിയ്ക്കുന്നതും കാണാം.
ഈ പാട്ടുകളുടെ താളത്തിൽ, രുചിക്കൂട്ടുകളുടെ വ്യത്യസ്തമായ മേളത്തിൽ, ഒരു പട്ടം പോലും നേരെ പറത്താനായില്ലെങ്കിലും പറത്തുന്നവരുടെ ജിജ്ഞാസയിൽ നമ്മളും പറഞ്ഞു പോവും: - 'ആപ്നു അംദാവാദ്'...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
അമ്പിളി ഗോപൻ.
----------------------------------------------------
കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളുടെയും വൈവിദ്ധ്യ പൂർണ്ണമായ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും തനതായ രുചി മേളങ്ങളുടെയും നാടാണ് ഗുജറാത്ത്.
ഗുജറാത്തിൽ ഒരു വർഷത്തിൽ ചെറുതും വലുതുമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിൽ അതിബൃഹത്തായ ഒന്നാണ് 'പതംഗ് ഉത്സവ്'. എല്ലാ വർഷവും ജനുവരി 14 ന് ഉത്തരായൻ ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പട്ടം പറത്തൽ മഹോത്സവം സംഘടിപ്പിക്കുന്നത്. ഗുജറാത്ത് ടൂറിസത്തിന്റെ ഭാഗമായി 1989 മുതൽ ഔദ്യോഗികതലത്തിൽ കൈറ്റ് ഫെസ്റ്റിവൽ നടത്തി വരുന്നു.
ജനുവരി ആദ്യമാകുമ്പോൾ തന്നെ വഴിയോരങ്ങളിലും മാളുകളിലും മറ്റും പല നിറങ്ങളിലും വലുപ്പങ്ങളിലും ആകൃതികളിലുമായി പട്ടങ്ങൾ സ്ഥാനം പിടിക്കും. ഒപ്പം പറത്താനുള്ള ദോരി ചുറ്റിയ ഫിർക്കിയും ഉണ്ടാവും. ദോരി എന്നാൽ ചരട് എന്നർത്ഥം. ചരട് ചുറ്റിയ ദണ്ഡിനെ ഫിർക്കി എന്നു വിളിക്കുന്നു. ഫിർക്കിയും പല നിറങ്ങളിലുണ്ട്. ഉത്തരായനിനു മാസങ്ങൾക്കു മുമ്പേ തന്നെ ഗ്രാമവാസികൾ വഴിയരികിലിരുന്നു നൂലുകൾ കളർ മുക്കുന്നതും ഫിർക്കിയിൽ ഒരു കറക്കുന്ന യന്ത്രസഹായത്തോടെ ചുറ്റുന്നതും പല കളർ പേപ്പറുകളും ബട്ടർ പേപ്പർ കൊണ്ടും ഒക്കെ പട്ടമുണ്ടാക്കുന്നതും പതിവു കാഴ്ചയാണ്.
ഗുജറാത്ത് ഗവൺമെന്റ് ഔദ്യോഗികമായി നമ്മുടെ ഇവിടെ ഓണം വാരാഘോഷം ഒക്കെ സംഘടിപ്പിക്കുന്നതു പോലെ ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര പതംഗ് ഉത്സവ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം അഹമ്മദാബാദ് സബർമതി റിവർഫ്രന്റിലാണ് നടത്തുന്നത്. പിന്നെയുള്ള ദിവസങ്ങളിൽ ഗുജറാത്തിന്റെ പല ഭാഗങ്ങളിലായി നടത്തിവരുന്നു. സൂററ്റ്, നടിയാട്, വഡോദര, രാജ്കോട്ട്, കച്ചിന്റെ പല ഭാഗങ്ങൾ തുടങ്ങി പലയിടങ്ങളിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സമാപനോത്സവം റിവർഫ്രന്റിൽ തന്നെയാണ് ആഘോഷിക്കുന്നത്.
കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കായി അനേകം പട്ടം സ്റ്റാളുകളും ഫുഡ് കോർട്ടുമൊക്കെ സജ്ജീകരിക്കുന്നു.
ഈ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പട്ടങ്ങൾ, യു എസ് എ യുടെ ജയന്റ് ബാനർ കൈറ്റ്, ജപ്പാനിലെ റൊക്കാകു ഫൈറ്റിംഗ് കൈറ്റ്സ്, ഇറ്റലിയിൽ നിന്നുള്ള സ്കൾപ്റ്ററൽ കൈറ്റ്, ചൈനയുടെ ഡ്രാഗൺ കൈറ്റ് ഒക്കെ അത്യപൂർവ്വമായ സവിശേഷ കാഴ്ചയാണ്.
പ്ലാസ്റ്റിക്, ഇലകൾ, മരം, മെറ്റൽ, നൈലോൺ എന്നിങ്ങനെ പലതരം സാധന സാമഗ്രികളാൽ നിർമ്മിക്കപ്പെടുന്നവയാണവ.
ജനുവരി ആദ്യം മുതൽ തന്നെ ആകാശങ്ങളിൽ പല നിറങ്ങളിൽ പാറിക്കളിക്കുന്ന പട്ടങ്ങൾ അതിസുന്ദരമായ കാഴ്ചയാണ്.
മകരസംക്രാന്തി ദിനമായ ജനുവരി പതിനാലിനും പതിനഞ്ചിനും എല്ലാവരും ഉത്സവാഘോഷ തിമിർപ്പിലാവും. ദൂരെ ദൂരെയുള്ള ബന്ധുക്കളെല്ലാം ഒത്തുകൂടുന്ന ദിനം കൂടിയാണന്ന്. അവർ രാവിലെ മുതൽ ഫ്ലാറ്റുകളുടെ ടെറസ്സിൽ കട്ടിലും മേശയും കസേരയുമൊക്കെയിട്ട് പാട്ടും ഡാൻസും ഒക്കെയായി പട്ടം പറത്തിക്കൊണ്ടേയിരിക്കും. പട്ടം എത്ര ഉയരത്തിലെത്തുമെന്ന് മത്സരബുദ്ധിയോടെ മുന്നേറിക്കൊണ്ടിരിക്കും. ഈ ഫിർക്കി രണ്ടു തരത്തിലുണ്ട്. ഒന്ന് കൊച്ചുകുഞ്ഞുങ്ങൾക്കൊക്കെ പറത്താനുള്ള സാധാരണ നൂലുചുറ്റിയത്.. രണ്ടാമത്തേത് നൂലിൽ ഗ്ലാസ്സുപൊടിയുടേയും പശയുടേയും മിശ്രിതം തേച്ചത്.. വലിയ കുട്ടികളും പ്രായമായവരുമൊക്കെ ചില്ലുപൊടി പുരട്ടിയ നൂലാണ് തെരഞ്ഞെടുക്കുക. ഒന്നുകൊണ്ട് മറ്റൊന്നിനെ വെട്ടിവീഴ്ത്തുന്നതും മത്സരത്തിന്റെ ഭാഗമാണ്. വെട്ടിവീഴ്ത്തിയ പട്ടം പിന്നെ കുട്ടികൾ പെറുക്കാനോടുന്നതും കാണാം. കാരണം ഒരിക്കൽ പറന്നുപൊങ്ങിയ പട്ടം പറത്താനും എളുപ്പമാണ്. പട്ടം കെട്ടുന്നതും ഒരു കലയാണ്. നടുഭാഗത്തു നിന്ന് ഇരുവശങ്ങളിലേക്കും ഒരേ നീളം നോക്കി ബാലൻസ് ചെയ്ത് കെട്ടുക എന്നത് അതിൽ പ്രാവീണ്യമുള്ള ഒരാൾക്കേപറ്റൂ..
പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ ദിവസങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളാണ്. വളരെ ഷാർപ്പായ ഈ നൂലുകൾ കൊണ്ട് പറന്നുയരുന്ന അനേകം പക്ഷികൾ കഴുത്തറ്റു വീഴുന്നത് വേദനാജനകമായ കാഴ്ചയാണ്. സ്ക്കൂട്ടറിൽ പോകുന്നവർക്കും ഈ നൂലൊരു ഭീഷണിയാണ്. അതുകൊണ്ടു തന്നെ ഈയിടെയായി സ്കൂട്ടറിനു മുൻപിലായി പ്രത്യേകം ഡിസൈൻ ചെയ്ത കമ്പികൾ ഫിറ്റു ചെയ്ത് കാണാറുണ്ട്. പട്ടം പറന്നു പൊങ്ങുന്ന രസച്ചരടിൽ മുങ്ങി ടെറസ്സിൽ നിന്ന് വീണുപോവുക, റോഡരികിൽ കളിക്കുന്ന കുട്ടികൾക്ക് ആക്സിഡൻറുകൾ പറ്റുക തുടങ്ങിയവ സംഭവിക്കാറുണ്ട്.
* * *
ജനുവരി 14 ന് ഉത്തരായനും 15 ന് വാസി ഉത്തരായനും ആണ്. വാസി എന്നാൽ നക്ഷത്രമെന്നാണർത്ഥം. ആ ദിവസങ്ങളിൽ പകൽ മുഴുവൻ പട്ടം പറത്തലും സന്ധ്യയായാൽ പല വർണ്ണങ്ങൾ പൊഴിക്കുന്ന പടക്കങ്ങളുടെ പൊടിപൂരവും ആണ്. ആകാശത്തിന്റെ എല്ലാ കോണുകളും നിറഞ്ഞ് പൂത്തിരികൾ കത്തിയമരുന്നു. കൂടാതെ ഇരുട്ടു പരന്നു കിടക്കുന്ന അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്ന തുക്കലുകളും. വിളക്കു വച്ച പട്ടങ്ങളാണ് തുക്കലുകൾ. ആ സന്ധ്യകൾക്ക്, രാത്രികൾക്ക് എത്രമേൽ ചാരുതയാണെന്നോ!!
ഉത്തരായൻ ദിനത്തിലെ തനതായ രുചിക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തവയാണ് ഉന്തിയു, ജിലേബി എന്നിവ. കൂടാതെ ഈ ദിവസം പകൽ ടെറസ്സിൽ കളിക്കുന്നതിനിടയിൽ ഇടതടവില്ലാതെ കഴിക്കാൻ വലിയ ടിന്നുകൾ നിറയെ കപ്പലണ്ടി കൊണ്ടും എള്ളു കൊണ്ടും ചിക്കി ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ഉന്തിയു ചെറിയ ഗ്രേവിയോടു കൂടി കറി പോലെയിരിക്കും. നമ്മുടെ തിരുവാതിര പുഴുക്കു പോലെ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി അനേകം പച്ചക്കറികൾ ചേരുന്ന സ്വാദിഷ്ടമായൊരു വിഭവമാണത്. പക്ഷെ രുചി നമ്മുടെ നാക്കിനൊട്ടും തന്നെ പരിചിതമായ ഒന്നല്ല. അതിന്റെ കൂടെ പൂരിയാണവർ ഉണ്ടാക്കുന്നത്. ചെറിയ പുളിരസമുള്ള ജിലേബിയും നല്ല രുചിയാണ്.
പട്ടം പറത്തലിന്റെ, ഭക്ഷണത്തിന്റെ ഒക്കെ ഇടവേളകളിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും ഗർബ കളിയ്ക്കുന്നതും കാണാം.
ഈ പാട്ടുകളുടെ താളത്തിൽ, രുചിക്കൂട്ടുകളുടെ വ്യത്യസ്തമായ മേളത്തിൽ, ഒരു പട്ടം പോലും നേരെ പറത്താനായില്ലെങ്കിലും പറത്തുന്നവരുടെ ജിജ്ഞാസയിൽ നമ്മളും പറഞ്ഞു പോവും: - 'ആപ്നു അംദാവാദ്'...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
അമ്പിളി ഗോപൻ.
No comments:
Post a Comment