കൊപ്രാക്കളത്തിലെ കുട്ടി.
------------------------------------------
"ശാന്താന്റിയേ.. ഞാൻ സഹായിക്കാം. ആ മൊനേള്ള പിശാങ്കത്തി ങ്ങട് തായോ."
ശാന്താന്റി തലങ്ങും വിലങ്ങും കെടന്ന് ചിരിച്ചോണ്ട് ചോദിച്ചു. " അതേത് പിശാശ് പിടിച്ച കത്തി?"
"ന്റെ അമ്മ അങ്ങന്യാ പറയാറ്.'' എന്നൊക്കെ പറഞ്ഞെങ്കിലും ആന്റിയും അങ്കിളും ചിരി നിർത്തണില്ല.
എനിക്ക് ദേഷ്യോം സങ്കടോം വന്നു. കുറെ നാളായി അങ്കിളിന്റെ മടിക്കുത്തിൽ തിരുകി വയ്ക്കാറുള്ള കത്തിയെ ഒന്ന് തൊടാനൊരു മോഹം.
"അയ്യോ! അത് തരൂല്ല, മോന്റെ കൈ മുറിയും. മോൻ വന്ന് ന്റെ അടുത്തിരിക്ക്. ദാ, ഈ കോലോണ്ട് നമുക്ക് നാള്യേരം ചെരട്ടേന്നെളക്കാം."
അങ്കിൾ എന്നെപ്പിടിച്ച് അടുത്തിരുത്തി. എന്റെ കൈകൾ മലർത്തി പിടിപ്പിച്ച് ഉണങ്ങിയ തേങ്ങാമുറി കൈയ്യിൽ വച്ചു തന്നു. പിന്നെ മുകൾഭാഗം ത്രികോണാകൃതിയിൽ ഇരിക്കുന്ന വടി എന്റെ ചമ്രം പടിഞ്ഞ കാലുകൾക്കിടയിലേക്ക് വച്ച് മുറുക്കെ പിടിച്ചോളാൻ പറഞ്ഞു. എന്നിട്ട് വടിയുടെ കൂർത്ത ഭാഗം ചിരട്ടയ്ക്കും തേങ്ങയ്ക്കുമിടയിലേക്ക് കയറ്റി വടി വലത്തോട്ടും ചിരട്ട ഇടത്തോട്ടും ചുറ്റിക്കാൻ പറഞ്ഞു തന്നു. അങ്കിളിന്റെ വടിയിൽ കാണിച്ചും തന്നു. പക്ഷേ ഞാന്നോക്കീട്ട് ഞാൻ ഇരുന്നിടത്തിരുന്ന് കറങ്ങിയതല്ലാതെ നമ്മടെ കൊപ്ര അനങ്ങീല്യ.
എന്റെ കൈയാണെങ്കിൽ വേദനിച്ചും തുടങ്ങി. കൈ മലർത്തി നോക്കി. ചോര പൊന്തി ചുവന്നു തുടുത്തിരുന്നു. ചിരട്ടയിൽ തൊടുമ്പോ തന്നെ കൈ വേദനിക്കാൻ തുടങ്ങി.
എന്നെക്കൊണ്ട് പറ്റണില്യാന്ന് അങ്കിളിന് മനസ്സിലായി. അങ്കിളൊരു കറുത്ത തുണി കെട്ടിയിട്ട വടി തന്നിട്ട് പറഞ്ഞു. "മോൻ പോയി കാക്കേ ഓടിച്ചാ മതീട്ടാ.."
അത് ഭയങ്കര എളുപ്പാന്നാർന്നു എന്റെ വിചാരം. ഞാൻ കാക്കേ ഓടിക്കാൻ ചെന്നത് കാക്കക്കൂട്ടം അറിഞ്ഞൂന്ന് തോന്നണുണ്ട്.
ഉമ്മറപ്പടി മുതൽ കൊപ്രാക്കളം വരെ നിരത്തിയിട്ടിരിക്കുന്ന തേങ്ങാമുറികൾക്ക് മീതേ വലയിട്ടിട്ടുണ്ടെങ്കിലും അതിനിടയിലൂടെ കാക്കകൾ തേങ്ങാമുറികളെ കൊത്തിവലിക്കുന്നുണ്ട്. കുറെ നേരം കാക്കയെ ഓടിച്ചു തളർന്നു. അവസാനം പടിയിലിരുന്ന് വടി നീട്ടി 'ശൂ, ശൂ' എന്നൊക്കെ പറഞ്ഞ് കാക്കേ ഓടിക്കാൻ തുടങ്ങി.
പതിയെ എന്റെ ശ്രദ്ധ കളിയിലേക്ക് തിരിഞ്ഞു. ഞാൻ തൊങ്കി തൊങ്കി നിരത്തിയിട്ട തേങ്ങാ മുറികൾക്കു ചുറ്റും നടന്നു. പിന്നെ എത്ര തേങ്ങാമുറികൾ ഉണ്ടെന്ന് എണ്ണാനുള്ള ശ്രമമായി. കൈ വിരലുകളിലും കാൽവിരലുകളിലും പത്ത് വട്ടം എണ്ണം പിടിച്ചിട്ടും തീരുന്നില്ല.
"മോനേ, എണ്ണിത്തീർന്നാ?"ശാന്താന്റി ഒരു മൊന്ത നിറയെ പച്ച മാങ്ങ ജ്യൂസ് അടിച്ചോണ്ടു വന്നതാണ്. വേഗം കളിയും എണ്ണമെടുക്കലും നിർത്തി ജ്യൂസ് കുടിച്ചു. വായിലൂടെ, അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ ആസ്വദിച്ചു.
അപ്പോഴേക്കും അവ്ടെ രണ്ട് വിരുന്നുകാർ വന്നു.
" ചേച്ച്യേ, ഇതേതാ ഈ കുട്ടി?"
" ഇത് മഠത്തിലെ കുട്ടി. പുരുഷു സ്വാമീടെ മോള്''.
വന്നവരിലൊരാൾ എന്റെ താടിക്കു പിടിച്ചു മുഖം പൊക്കി ചോദിച്ചു.
"എന്താ മോൾടെ പേര്?"
എന്റെ പേരെനിക്ക് അശേഷം ഇഷ്ടല്യാതിരുന്നോണ്ട് ഞാൻ ഒന്നും പറയാതെ പുഴുപ്പല്ലു കാണിച്ചു ചിരിക്കുക മാത്രം ചെയ്തു.
പക്ഷേ അവർ വിട്ടില്ല.
"മോൾക്ക് പേരറിഞ്ഞൂടെ ? പേരയ്ക്കാന്നു വിളിക്കട്ടെ? എത്രാം ക്ലാസ്സിലാ പഠിക്കണെ?"
എന്നെ പേരയ്ക്കാന്നു വിളിച്ചാലോന്ന് പേടിച്ചോണ്ടു മാത്രം ഞാൻ പേര് പറഞ്ഞു.
"അമ്പിളീന്നാ പേര്. രണ്ടാം ക്ലാസ്സിലാ പഠിക്കണേ."
അപ്പോഴേക്കും അമ്മ വിളിക്കാൻ വന്നു.
"ദെന്താദ് ?എത്ര നേരായി പോന്നട്ട്? വരണില്യേ അങ്ങട്."
"ഞാൻ കൊപ്ര പറത്തുമ്മ കേറ്റീട്ടേ വരണുളളൂ." അമ്മ പിടിക്കാതിരിക്കാൻ കൊപ്ര ഉണക്കാൻ വിരിച്ചിടുന്ന പറത്തിന്റെ മുകളിലേക്ക് കോണിയിലൂടെ ചാടിക്കയറി ഇരിപ്പായി. സന്ധ്യ നേരത്ത് പറത്തിന്റെ താഴെ വിറകും ചിരട്ടയും ഒക്കെ ഇട്ട് കത്തിയ്ക്കും. മുകളിൽ അഴിയഴിയായി മരത്തിന്റെ നീണ്ട ചെറു പലകകൾ അടിച്ചുറപ്പിച്ച പറത്തിന്റെ മീതേ തേങ്ങാമുറികൾ നിരത്തി വയ്ക്കും. ആ നിരത്തുന്ന ജോലിക്കാണ് ഞാൻ മുകളിൽ കയറി സ്ഥാനം പിടിച്ചിരിക്കുന്നത്.
വരുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ അമ്മ തിരിച്ചു പോയി.
ആന്റിയും അങ്കിളും കൂടെ വലിയ കൊട്ടയിൽ കൊപ്രയെ കൊണ്ടുവന്ന് ഒരു മൂലയിലിട്ടു. പകുതി ആയപ്പോൾ അങ്കിളും മുകളിൽ കയറി. ഞങ്ങൾ രണ്ടാളും കൂടെ കുറെ നിരത്തി. മുക്കാൽ ഭാഗം നിരത്തിക്കഴിഞ്ഞപ്പോൾ പിന്നെ എനിക്കിരിക്കാൻ സ്ഥലമില്ലായിരുന്നു. എന്നെ ശാന്താന്റി എടുത്തു താഴെയിറക്കി. ബാക്കി കൂടെ നിരത്തി താഴെ തീയിട്ട് പുക നിറയുംവരെ ഞാൻ ചുറ്റിപ്പറ്റി നിന്നു.
പിന്നെ എന്നത്തെയും പോലെ അന്നും ശാന്താന്റി വേലിയ്ക്കൽ വരെ എന്നെ കൊണ്ടാക്കി. എന്തോ മഹാകാര്യങ്ങൾ ചെയ്തു തീർത്ത നിർവൃതിയോടെ വെളിച്ചെണ്ണ മണക്കുന്ന ഞാൻ കുളിച്ച് സന്ധ്യാനാമവും ചൊല്ലി.
നശ്വരമായ ജീവിതത്തിലെ അനശ്വരമായ ഓർമ്മകളാണ് ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഈ സ്നേഹബന്ധവും ഞാൻ എന്റെ നെഞ്ചോട് ചേർത്തു വയ്ക്കുന്നു. ശാന്താന്റിക്കും ശ്രീനിവാസൻ അങ്കിളിലും ഈ മോന്റെ ഒരായിരം ഉമ്മ...!!
അമ്പിളി ഗോപൻ.
------------------------------------------
"ശാന്താന്റിയേ.. ഞാൻ സഹായിക്കാം. ആ മൊനേള്ള പിശാങ്കത്തി ങ്ങട് തായോ."
ശാന്താന്റി തലങ്ങും വിലങ്ങും കെടന്ന് ചിരിച്ചോണ്ട് ചോദിച്ചു. " അതേത് പിശാശ് പിടിച്ച കത്തി?"
"ന്റെ അമ്മ അങ്ങന്യാ പറയാറ്.'' എന്നൊക്കെ പറഞ്ഞെങ്കിലും ആന്റിയും അങ്കിളും ചിരി നിർത്തണില്ല.
എനിക്ക് ദേഷ്യോം സങ്കടോം വന്നു. കുറെ നാളായി അങ്കിളിന്റെ മടിക്കുത്തിൽ തിരുകി വയ്ക്കാറുള്ള കത്തിയെ ഒന്ന് തൊടാനൊരു മോഹം.
"അയ്യോ! അത് തരൂല്ല, മോന്റെ കൈ മുറിയും. മോൻ വന്ന് ന്റെ അടുത്തിരിക്ക്. ദാ, ഈ കോലോണ്ട് നമുക്ക് നാള്യേരം ചെരട്ടേന്നെളക്കാം."
അങ്കിൾ എന്നെപ്പിടിച്ച് അടുത്തിരുത്തി. എന്റെ കൈകൾ മലർത്തി പിടിപ്പിച്ച് ഉണങ്ങിയ തേങ്ങാമുറി കൈയ്യിൽ വച്ചു തന്നു. പിന്നെ മുകൾഭാഗം ത്രികോണാകൃതിയിൽ ഇരിക്കുന്ന വടി എന്റെ ചമ്രം പടിഞ്ഞ കാലുകൾക്കിടയിലേക്ക് വച്ച് മുറുക്കെ പിടിച്ചോളാൻ പറഞ്ഞു. എന്നിട്ട് വടിയുടെ കൂർത്ത ഭാഗം ചിരട്ടയ്ക്കും തേങ്ങയ്ക്കുമിടയിലേക്ക് കയറ്റി വടി വലത്തോട്ടും ചിരട്ട ഇടത്തോട്ടും ചുറ്റിക്കാൻ പറഞ്ഞു തന്നു. അങ്കിളിന്റെ വടിയിൽ കാണിച്ചും തന്നു. പക്ഷേ ഞാന്നോക്കീട്ട് ഞാൻ ഇരുന്നിടത്തിരുന്ന് കറങ്ങിയതല്ലാതെ നമ്മടെ കൊപ്ര അനങ്ങീല്യ.
എന്റെ കൈയാണെങ്കിൽ വേദനിച്ചും തുടങ്ങി. കൈ മലർത്തി നോക്കി. ചോര പൊന്തി ചുവന്നു തുടുത്തിരുന്നു. ചിരട്ടയിൽ തൊടുമ്പോ തന്നെ കൈ വേദനിക്കാൻ തുടങ്ങി.
എന്നെക്കൊണ്ട് പറ്റണില്യാന്ന് അങ്കിളിന് മനസ്സിലായി. അങ്കിളൊരു കറുത്ത തുണി കെട്ടിയിട്ട വടി തന്നിട്ട് പറഞ്ഞു. "മോൻ പോയി കാക്കേ ഓടിച്ചാ മതീട്ടാ.."
അത് ഭയങ്കര എളുപ്പാന്നാർന്നു എന്റെ വിചാരം. ഞാൻ കാക്കേ ഓടിക്കാൻ ചെന്നത് കാക്കക്കൂട്ടം അറിഞ്ഞൂന്ന് തോന്നണുണ്ട്.
ഉമ്മറപ്പടി മുതൽ കൊപ്രാക്കളം വരെ നിരത്തിയിട്ടിരിക്കുന്ന തേങ്ങാമുറികൾക്ക് മീതേ വലയിട്ടിട്ടുണ്ടെങ്കിലും അതിനിടയിലൂടെ കാക്കകൾ തേങ്ങാമുറികളെ കൊത്തിവലിക്കുന്നുണ്ട്. കുറെ നേരം കാക്കയെ ഓടിച്ചു തളർന്നു. അവസാനം പടിയിലിരുന്ന് വടി നീട്ടി 'ശൂ, ശൂ' എന്നൊക്കെ പറഞ്ഞ് കാക്കേ ഓടിക്കാൻ തുടങ്ങി.
പതിയെ എന്റെ ശ്രദ്ധ കളിയിലേക്ക് തിരിഞ്ഞു. ഞാൻ തൊങ്കി തൊങ്കി നിരത്തിയിട്ട തേങ്ങാ മുറികൾക്കു ചുറ്റും നടന്നു. പിന്നെ എത്ര തേങ്ങാമുറികൾ ഉണ്ടെന്ന് എണ്ണാനുള്ള ശ്രമമായി. കൈ വിരലുകളിലും കാൽവിരലുകളിലും പത്ത് വട്ടം എണ്ണം പിടിച്ചിട്ടും തീരുന്നില്ല.
"മോനേ, എണ്ണിത്തീർന്നാ?"ശാന്താന്റി ഒരു മൊന്ത നിറയെ പച്ച മാങ്ങ ജ്യൂസ് അടിച്ചോണ്ടു വന്നതാണ്. വേഗം കളിയും എണ്ണമെടുക്കലും നിർത്തി ജ്യൂസ് കുടിച്ചു. വായിലൂടെ, അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ ആസ്വദിച്ചു.
അപ്പോഴേക്കും അവ്ടെ രണ്ട് വിരുന്നുകാർ വന്നു.
" ചേച്ച്യേ, ഇതേതാ ഈ കുട്ടി?"
" ഇത് മഠത്തിലെ കുട്ടി. പുരുഷു സ്വാമീടെ മോള്''.
വന്നവരിലൊരാൾ എന്റെ താടിക്കു പിടിച്ചു മുഖം പൊക്കി ചോദിച്ചു.
"എന്താ മോൾടെ പേര്?"
എന്റെ പേരെനിക്ക് അശേഷം ഇഷ്ടല്യാതിരുന്നോണ്ട് ഞാൻ ഒന്നും പറയാതെ പുഴുപ്പല്ലു കാണിച്ചു ചിരിക്കുക മാത്രം ചെയ്തു.
പക്ഷേ അവർ വിട്ടില്ല.
"മോൾക്ക് പേരറിഞ്ഞൂടെ ? പേരയ്ക്കാന്നു വിളിക്കട്ടെ? എത്രാം ക്ലാസ്സിലാ പഠിക്കണെ?"
എന്നെ പേരയ്ക്കാന്നു വിളിച്ചാലോന്ന് പേടിച്ചോണ്ടു മാത്രം ഞാൻ പേര് പറഞ്ഞു.
"അമ്പിളീന്നാ പേര്. രണ്ടാം ക്ലാസ്സിലാ പഠിക്കണേ."
അപ്പോഴേക്കും അമ്മ വിളിക്കാൻ വന്നു.
"ദെന്താദ് ?എത്ര നേരായി പോന്നട്ട്? വരണില്യേ അങ്ങട്."
"ഞാൻ കൊപ്ര പറത്തുമ്മ കേറ്റീട്ടേ വരണുളളൂ." അമ്മ പിടിക്കാതിരിക്കാൻ കൊപ്ര ഉണക്കാൻ വിരിച്ചിടുന്ന പറത്തിന്റെ മുകളിലേക്ക് കോണിയിലൂടെ ചാടിക്കയറി ഇരിപ്പായി. സന്ധ്യ നേരത്ത് പറത്തിന്റെ താഴെ വിറകും ചിരട്ടയും ഒക്കെ ഇട്ട് കത്തിയ്ക്കും. മുകളിൽ അഴിയഴിയായി മരത്തിന്റെ നീണ്ട ചെറു പലകകൾ അടിച്ചുറപ്പിച്ച പറത്തിന്റെ മീതേ തേങ്ങാമുറികൾ നിരത്തി വയ്ക്കും. ആ നിരത്തുന്ന ജോലിക്കാണ് ഞാൻ മുകളിൽ കയറി സ്ഥാനം പിടിച്ചിരിക്കുന്നത്.
വരുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ അമ്മ തിരിച്ചു പോയി.
ആന്റിയും അങ്കിളും കൂടെ വലിയ കൊട്ടയിൽ കൊപ്രയെ കൊണ്ടുവന്ന് ഒരു മൂലയിലിട്ടു. പകുതി ആയപ്പോൾ അങ്കിളും മുകളിൽ കയറി. ഞങ്ങൾ രണ്ടാളും കൂടെ കുറെ നിരത്തി. മുക്കാൽ ഭാഗം നിരത്തിക്കഴിഞ്ഞപ്പോൾ പിന്നെ എനിക്കിരിക്കാൻ സ്ഥലമില്ലായിരുന്നു. എന്നെ ശാന്താന്റി എടുത്തു താഴെയിറക്കി. ബാക്കി കൂടെ നിരത്തി താഴെ തീയിട്ട് പുക നിറയുംവരെ ഞാൻ ചുറ്റിപ്പറ്റി നിന്നു.
പിന്നെ എന്നത്തെയും പോലെ അന്നും ശാന്താന്റി വേലിയ്ക്കൽ വരെ എന്നെ കൊണ്ടാക്കി. എന്തോ മഹാകാര്യങ്ങൾ ചെയ്തു തീർത്ത നിർവൃതിയോടെ വെളിച്ചെണ്ണ മണക്കുന്ന ഞാൻ കുളിച്ച് സന്ധ്യാനാമവും ചൊല്ലി.
നശ്വരമായ ജീവിതത്തിലെ അനശ്വരമായ ഓർമ്മകളാണ് ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഈ സ്നേഹബന്ധവും ഞാൻ എന്റെ നെഞ്ചോട് ചേർത്തു വയ്ക്കുന്നു. ശാന്താന്റിക്കും ശ്രീനിവാസൻ അങ്കിളിലും ഈ മോന്റെ ഒരായിരം ഉമ്മ...!!
അമ്പിളി ഗോപൻ.
Loved it
ReplyDeleteThanq kutye
DeleteThanq kutye
Delete😍
ReplyDelete😘😘
ReplyDelete